എങ്ങോട്ടു നോക്കിയാലും നമുക്കിപ്പോൾ -
ജലധിയെ മാത്രം കാണാം
ദൂരെയ്ക്ക് ദൂരെയ്ക്ക് നോക്കുകയെങ്കിലോ -
കുന്നിൻ തലപ്പുകാണാം
കല്ലോലമാലകൾ കാറ്റിലാടുമ്പോൾ -
കാളിന്ദിയോർമവരും
കാളിയമർദ്ദനമാടുന്നകണ്ണനെ അകതാരി -
ലോർത്തു നിൽക്കും
കിളിയോല കൈവീശി സ്വാഗതമോതുന്ന
തെങ്ങിൻ തലപ്പു നോക്കൂ
കുഞ്ഞിളങ്കാറ്റുകൾ കാതിൽ വന്നോതുന്ന
കളികളതൊന്നു കേൾപ്പൂ
പച്ചത്തുരുത്തുപോൽ പിച്ചവെച്ചെത്തുന്നു
ഹ്ലാദമെന്നുള്ളിൽ നിന്നും
പച്ചപ്പതക്കമായ് മിന്നിനിന്നീടുന്നു മോഹങ്ങ
ളുളളിൽ നിന്നും
തരുണിയാം പെണ്ണുപോൽ തരിവള കൈനീട്ടി
വിരൽ നൂറാൽ ജലമണിവാരിടുമ്പോൾ
തുഴത്തണ്ടിൻതാളമായ് തുടികൊട്ടുംപാട്ടുമായ്
ചിരി മണി ചിതറുന്നു തോണിപ്പെണ്ണ്
എങ്ങുന്ന് എങ്ങനെ കിട്ടിയീവഞ്ചിക്ക്
ഇമ്മാതിരി ഒരു ചന്തം
ചാടിക്കളിക്കും കരിമീനിനെ പോലെ നീ
താളത്തിലാടിക്കളിക്കെ
ആകാശമേഘങ്ങൾ നോക്കുന്ന കണ്ണാടി
നീ മെല്ലെ ആട്ടിയുലയ്ക്കെ
നാണിച്ചു നാണിച്ചു നിൽക്കുന്ന പെണ്ണുപോൽ
കരിമിഴി കണ്ണുള്ള തോണി
എങ്ങുന്ന് എങ്ങനെ കിട്ടിയീ വഞ്ചിക്ക്
ഇമ്മാതിരി ഒരു ചന്തം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ