ചോരചർദ്ദിച്ച സൂര്യൻ
കടലിലേക്ക് കുഴഞ്ഞു വീണു
വെളിച്ചം മഴ നിറഞ്ഞ
കുഴികളിലേക്കും
ഇരുട്ടിൻ്റെ കണ്ണുകളിൽ
വേട്ടയുടെ ആഴം
വാക്കിൻ്റെ വാളുകൾ
ഉറയിൽ തന്നെ ഉറച്ചു പോയി
വേവലാതിയുടെ വേലിക്കെട്ടുകൾ
ചുറ്റിലും ഉയരുന്നു
നരച്ച മഞ്ഞ് നുരച്ചു നിൽക്കുന്നു
എത്ര ഊതിയാലും കത്താതെ
കരിഞ്ഞു നിൽക്കുന്ന
വിറകുകൊളിയാകുന്നു രാത്രി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ