കവികൾ നിറഞ്ഞൊഴുകയാണ് കവിതകളായി
പുസ്തകതാളിലേക്ക്
മരിച്ചാലും മറയാതെ മുന്നിൽ വരും
മഴനാരിൻനൂലിൽ വെയിൽപൂക്കൾ തുന്നും
കവിതയുടെ കുത്തബ്മിനാറിൽ
കളിചിരികൾ തീർക്കും
കവിതയുടെ കുണ്ടനിടവഴികളെ
പുത്തൻ അർത്ഥതലങ്ങളുടെ നടവര -
മ്പുകളാക്കും
കവികൾ ചിലപ്പോൾ മരങ്ങളാകും
വാക്കിൻ്റെ വളഞ്ഞുപുളഞ്ഞ വേരുകളെ
കുളത്തിലേക്കും, കിണറിലേക്കും, പുഴയി -
ലേക്കും, മണ്ണിൻ്റെ അടരുകളെ അടർത്തി
ആഴങ്ങളിലേക്കാഴ്ത്തി സത്യജലത്തെ -
തൊട്ടുണർത്തും.
കവികൾ ചിലപ്പോൾ കവിതകളെ
കിളികളാക്കും
അവ പറന്നു വന്ന് നമ്മടെ മനസ്സിൻ്റെ
കൊമ്പത്ത് കൂടുകൂട്ടും
അവ പല ഭാഗത്തു നിന്നും ഇത് എന്നെ
കുറിച്ചാണ്, എന്നെക്കുറിച്ചാണ് എന്ന്
വിളിച്ചു പറഞ്ഞു കൊണ്ടിരിക്കും
കവിതയാണ് നമ്മിലെ കറുപ്പിനെ മാറ്റി
സൂര്യവെട്ടമായ് എല്ലാം കാട്ടി തരുന്നത്
പുത്തനറിവിൻ്റെ പുഴപ്പൂക്കൾ നമ്മിൽ -
വിരിയിക്കുന്നത്
മനസ്സിൻ്റെ കൊമ്പത്തിരുന്ന് വെളിച്ചമായെന്ന്
വിളിച്ചു പറയുന്നത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ