ഈ മഴക്കോളിലും ഓർത്തിരിപ്പൂ
ഉള്ളിലൊരു വേനൽ കത്തി നിൽപ്പൂ
കാവിലെ വേലയ്ക്കും പൂരത്തിനും
വേലയെന്തൊക്കെയൊപ്പിച്ചു നമ്മൾ !
ഏതോ മരച്ചാർത്തിൽ മാറി നിന്ന്
ഒയലിച്ച മിഠായി പങ്കിട്ടതും
ഒട്ടുമേപോരാതെ പിന്നെ നമ്മൾ
ചുണ്ടിലെ മധുരങ്ങൾ പങ്കിട്ടതും
ഈറൻ മഴക്കാറ്റുപാഞ്ഞു വന്ന്
കുളിർമണി വാരിയെറിഞ്ഞുപോകെ
ചിരിമണി വാരിയെറിഞ്ഞു നീയും
പൂമ്പാറ്റയെപ്പോൽ പറന്നതില്ലെ
അകലെയാണിന്നു നീ വാസമെന്നാൽ
കഴിഞ്ഞതെന്തെങ്കിലും ഓർമയുണ്ടോ?
മഴപ്പാറ്റ ചിറകറ്റു വീണപോലെ
ആയോനിനക്കെന്നെക്കുറിച്ചുള്ള ഓർമ
നീയെന്നരികിലില്ലെന്നതാകാം
ഈറൻ മഴക്കാറ്റു മാഞ്ഞു പോയി !
ഈ മഴ തോർന്നു തീർന്നെന്നാകിലും
പെയ്തുതോരില്ല നീയെൻ്റെയുള്ളിൽ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ