ചില സങ്കടങ്ങൾ ജീവിതത്തെ
മുക്കിക്കളയാൻ ശ്രമിക്കാറുണ്ട്
അപ്പോൾ, കഴിഞ്ഞുപോയ -
പൂക്കാലത്തെ ഓർക്കുക
ഒന്നിച്ചാസ്വദിച്ച പ്രണയഗീതത്തെ
ഓർക്കുക
ഇറക്കത്തിന് ഏറ്റമെന്നതുപോലെ
ഒന്നു ചീഞ്ഞൊന്നിനു വളമെന്നതുപോലെ
മുറിവു മണക്കുന്ന രാമഞ്ഞുകൾ മാഞ്ഞ്
വീണ്ടുമൊരു പുലർകാലമുണ്ടെന്നോർക്കുക
വേദനയുടെ വേനൽപ്പാടം മുറിച്ചുകടന്ന്
സ്നേഹത്തിൻ്റെ സൂര്യകാന്തിച്ചോട്ടിൽ
കുളിരുമൊരു കിനാക്കാറ്റുകൊണ്ട്
തളിരിടുമിനിയുമെന്നോർക്കുക
സ്ഥായിയല്ലൊന്നുമെന്നോർക്കുക
സൂര്യതേജസ്സൊന്നുളളിൽ സൂക്ഷിക്കുക
മാറ്റമെല്ലാറ്റിനും ബാധകം
മാറിടും നമ്മളും മാരിക്കാറൊഴിഞ്ഞിടും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ