ആദ്യമായ് കവിതയെ കണ്ടത്
തെരുവിൽ വെച്ചാണ് !
മഴയിൽ കുതിർന്ന്
വെയിൽ തീയിൽവെന്ത ഒരു
രൂപം !!
ഒറ്റ തടിയായ് നിൽക്കുന്നതെങ്കിലും
കാണാൻ പ്രായമുണ്ടെങ്കിലും
ഉള്ളിലൊരുണ്ണിയുണ്ടെന്ന്
കണ്ണുകൾ പറയുന്നുണ്ട്
അമ്ലം മോന്തി ബലക്ഷയം വന്നെങ്കിലും
തൽക്ഷണമുള്ള കവിതയുടെ കനൽക്കട്ട
ഇന്നുമുണ്ട്
നെരിപ്പോടു പോലെ നീറിനീറിയെൻ -
നെഞ്ചിൽ
എൻ്റെ ഹൃദയത്തിൽ കൊത്തിവെച്ച -
ഒരു കണ്ണാണു നീ
നിൻ്റെ ബീഡിത്തുണ്ടിൽ നിന്നും വമിക്കു-
ന്നത്
വെറും പുകയല്ല
വെന്തുപോയ ജീവിതമാണ്
ആ കരിമ്പുക കവിതാക്ഷരമാണ്
പേക്കിനാവു പോലും കാണാൻ ഒരു -
കുടിലില്ലാതെ പോയവനേ
അവസാനത്തെ ആറടി മണ്ണിലും
അടങ്ങിയിരിക്കാതെ കവിതയെഴുതു -
മെന്നെനിക്കറിയാം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ