ഉടഞ്ഞുപോയ
എൻ്റെ ജീവിത കഷ്ണങ്ങളെ
ഞാൻ പെറുക്കിക്കൂട്ടുന്നു
എന്നിലേക്കു വെന്തു ചേർന്ന
പലകാലച്ചെടികൾ
നിലവിളിച്ചുകൊണ്ടിരിക്കുന്നു
കലമ്പുന്ന കാറ്റിൻ്റെ
കരണത്തടിക്കാൻ തോന്നുന്നു
നദിക്കൊരു ലക്ഷ്യമുണ്ട് -
കടൽ.
എനിക്കേതുമണ്ണിലാണ്
ഇനി കിനിഞ്ഞിറങ്ങുവാൻ കഴിയുക
ഞാൻ കൊടുത്ത തെളിനീരിൽ
തളിർത്തു നിൽക്കുമീ ഇലകൾ
കാണാകെ
കുളിരുന്നുകൺകൾ
വരണ്ടതൊണ്ടയിൽ നിന്നും
തേങ്ങലിൻ്റെ ചില്ലയടരുന്നു
ഉരുവം കൊണ്ടു ഞാൻ
മണ്ണിൽ നിന്ന്
മടങ്ങട്ടെ മണിലേക്കു തന്നെ
മണ്ണിൽ
മത്സരമില്ലാതെ
പലകാലച്ചെടികൾ വളരട്ടെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ