ഉടലിൻ്റെ ഉപ്പു പരതുന്നവൻ
ഒരു കൊടുങ്കാറ്റ് അഴിച്ചുവിടുന്നു
ആശകളേയും, സ്വപ്നങ്ങളേയും
ഞെരിച്ചുടയ്ക്കുന്നു
ഹൃദയത്തിൻ്റെ ആഴങ്ങളെ-
അടർത്തി
ഒരു സങ്കടക്കടലിനെ
എന്നെന്നേയ്ക്കുമായി തുറന്നു
വിടുന്നു
വിഷാദത്തിൻ്റെ വിഷം കുത്തി -
വെച്ച്
ഉടൽ മുഴുപ്പിലൂടെയിഴഞ്ഞ
തേരട്ടയുടെ തേർവാഴ്ച
ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നു
അവൾ, മരണത്തിനും ജീവിത
ത്തിനുമിടയിൽ
സഞ്ചരിക്കുന്ന ഒരു ഗോളം
മുളയറ്റു പോയ് ചിന്തകൾ
കയ്ക്കുന്നു ജീവിതം
കൊത്തിവലിക്കപ്പെടുന്ന
തലച്ചോറിൽ നിന്ന്
അലറിത്തുള്ളും പ്രളയജലം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ