ഒറ്റക്കാലിൽ ഊന്നുവടിയിൽ
അയാൾ നടന്നു
ഉറഞ്ഞു പോയൊരു ദുഃഖം
കണ്ണിൽ ഘനീഭവിച്ചു നിന്നു
കൊറ്റിനുള്ള വകയായ്
കുത്തിവെച്ച വടി പോലെ
ഭാഗ്യക്കുറിയുമായി നിന്നു
പ്രതീക്ഷയുടെ ഒരു കൊറ്റി
കെടാതെ ഉളളിൽ തെളിച്ച്
കാലില്ലാത്തവനായുള്ള
കാരുണ്യ സ്പർശം ഞാന-
റിഞ്ഞു
കെട്ടു പോയിട്ടില്ല വെളിച്ച-
മെന്ന്
കാലം കാട്ടി തന്നു
നീലേശ്വരം ബസ്റ്റാൻഡിൽ
ഗൃഹാതുരതയോടെ ഞാൻ
ഇരുന്നു
നാൽപ്പതു വർഷം മുന്നിലെ
വഴികളെന്നെ തൊട്ടു വിളിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ