സ്കൂളിൽ പോയിരുന്നതിൻ്റെ
ഓർമ്മയിലായിരിക്കണം
ചായപ്പെൻസിലും നോട്ടു -
ബുക്കുംതന്ന്
മകളൊരുപൂവു വരയ്ക്കാൻ
പറഞ്ഞു
വരഞ്ഞു വന്നപ്പോൾ അതൊരു
മുള്ളായിരുന്നു
പിന്നെയവളൊരു പ്രാവിനെ
വരയ്ക്കാൻ പറഞ്ഞു
വരഞ്ഞു വന്നപ്പോൾ
അതൊരു തോക്കായിരുന്നു
പിന്നെയൊരു വീടു വരയ്ക്കാൻ
പറഞ്ഞു
വരഞ്ഞു വന്നപ്പോൾ
പടർന്നു നിന്നത്
രണ്ടിറ്റു കണ്ണീരായിരുന്നു
പിന്നെയവൾ സ്വന്തം നാടുവരയ് -
ക്കാൻ പറഞ്ഞു
സ്വന്തം നാടില്ലാത്തവൻ്റെ വേദന
യിൽ
ഞാൻ വിറങ്ങലിച്ചു നിന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ