മരണമില്ലാതെന്നും മനസ്സിൽ തുളുമ്പുന്ന
ഉയിരിൻ്റെ പേരാണു വയലാർ
ആത്മാവിലൊരുചിത സൂക്ഷിച്ച മകനവൻ
മണ്ണിൽ പണിഞ്ഞൊരു പാദമുദ്ര
അന്ധവിശ്വാസത്തെ അമ്പേ അകറ്റുവാൻ
ആർജ്ജവം നൽകിയ വ്യക്തിമുദ്ര
ശാസന കൊണ്ടല്ല ആശയം കൊണ്ടാണ്
അകപ്പൊരുളറിയുന്നതെന്നു ചൊല്ലി
ഇനിയൊരു ജന്മമുണ്ടെങ്കിലീ തീരത്ത്
ഇനിയും ജനിക്കണമെന്നുമോതി
ഒരു കുഞ്ഞു കാറ്റായി, സുഖമുള്ള പാട്ടായി
മലയായി, പുഴയായി, പക്ഷിയായി
കാലം കളിച്ചകളി തീക്കളിക്കൊക്കെയും
സാക്ഷിയായ് കർമ്മത്തിൽ ധീരനായി
അറ്റുപോകില്ലെൻ്റെ മുറ്റത്തു നിന്നുമാ
കല്പതരുവിൻ്റെ പാട്ട്
ഒരു വടവൃക്ഷമായ് പന്തലിച്ചീടുന്നു
ഇന്നുമീ മാനവ ഹൃത്തിൽ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ