അവസാന വരിയെഴുതുന്നതിനു -
മുമ്പായി
വാതിലിൽ ഒരു മുട്ടുകേട്ടു
എഴുത്തിനിടയിൽ അറിയാതെ
വന്നുകയറുന്ന വാക്കുപോലെ
പരിചിതമല്ലാത്ത ഒരു മുഖമായി -
രുന്നു അത്
മറന്നുപോയ വാക്കുപോലെ
മനസ്സുകൊണ്ടുതപ്പിനോക്കികുറേ.
ഇറങ്ങിപ്പോയ കവിതപോലെ
ഓർമ്മയിലേക്ക് കയറിവന്നതേയില്ല -
ആ മുഖം
ഒഴിഞ്ഞ സ്ഥലത്തെ ഈ ഒറ്റ മുറി
യിലേക്ക്
അറിയാത്തൊരാളെന്തിന്
അന്വേഷിച്ചെത്തണം
വഴിയരികിലെ വേലിയിൽ ചാരിനിന്ന
പൂവിലേക്കൊന്ന് നോക്കിയശേഷം
അവൻ സ്ഫടികസമാന മിഴിയുയ-
ർത്തി എന്നെനോക്കി
ഒന്നും മിണ്ടാതെ തിരിച്ചുപോയി
കടലാസിൽ നോക്കിയപ്പോൾ
കവിത ഇറങ്ങിപ്പോയിരിക്കുന്നു
അവസാന വരിയായിരിക്കണമവൻ
പൂർത്തീകരിച്ചപ്പോൾ
പുറത്തേക്കിറങ്ങി പോയതായിരിക്കണം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ