കവിതയുടെ കടവിൽ വച്ച്
ഒരുവനെ കണ്ടുമുട്ടി
അഭയമില്ലാതിരുന്നിട്ടും
ഭയമില്ലാത്ത ഒരുവനെ
മുറി ബീഡിക്കൊപ്പം
കവിത ചുരുട്ടിയ കടലാസ്
കാണിച്ച് പറഞ്ഞു:
കള്ള് തന്നാൽ കവിത തരാം!
കിതച്ചു പോകുന്ന വാക്കിൽ
കുതിച്ചു നിൽക്കുന്നു കവിത
മുഷിഞ്ഞ മുണ്ടിനാൽ
മ്ലാനമുഖം തുടക്കുന്നു
കരളിലൊരു കടച്ചിലനുഭവ -
പ്പെടുന്നു
പുലിപ്പാലു തേടുന്നവനെ
അന്വേഷിച്ച്
പുലി വന്നിരിക്കുന്നു !
നീയോ ഞാനോ അയ്യപ്പൻ ?!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ