അടുപ്പിലെ കനലുകളണഞ്ഞെങ്കിലും
കരളിലെ കനലുകളനലുന്നു
യാമപ്പക്ഷി മൂളുന്ന നേരത്തും
കരിക്കലമായടുക്കളയിൽ
പച്ചകൾ കരിഞ്ഞ
ഉറവ വറ്റിയ തരിശാണവൾ
ഇരുട്ടും നിലാവും പിണഞ്ഞു കിടക്കുന്ന -
തുകാണാൻ മാത്രം വിധിക്കപ്പെട്ടവൾ
വിശക്കുന്ന കണ്ണുകളിന്നില്ല
കൺതടങ്ങളിൽ കറുപ്പു മാത്രം
പുകതട്ടി പുറത്തുവന്നത് കണ്ണീരല്ല
ലവണരസമാർന്ന ചോര
ഇനിയില്ല രാഭയം
ഇനിയില്ല സ്മൃതി
മൃതി വന്നു വിളിച്ചാലും
ഇല്ലിനി തെല്ലും ഭയം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ