ആദ്യമായ് കണ്ടത്
മ്ലാനമായ ശരത്കാല ദിവസത്തിൽ
അത്രയും സന്ദർഭോചിതവും
അത്രയും ശോചനീയമായ ഒരുവരി
പോലെ
അവൻ്റെ കാൽപ്പാദയെല്ലുകൾ
കല്ലിൽതട്ടി ചിലമ്പിക്കൊണ്ടിരുന്നു
ധൂമപടലത്തിൽ ഓജസ്സറ്റ ഓർമകൾ -
പോലെ അസ്പഷ്ടമായിരുന്നു
അവൻ
ഒരു നിർധനൻ
ആരുമില്ലാത്തവൻ.
അത് തണുത്തു വിറങ്ങലിച്ച
അരോചക ദിവസമെങ്കിലും
കുഴിയിലാണ്ടകണ്ണിൽ
കത്തി നിൽക്കുന്നതൊരു ഗ്രീഷ്മമെന്ന്
ഒരു ചാറ്റൽ മഴവന്ന് ചാറിപ്പറയുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ