കാട്ടിലൂടെ നടന്നു
കാതോർത്തുകൊണ്ട്
കേൾക്കുന്നുണ്ടോ
കവിതയുടെ മുരൾച്ച?!
എവിടെ വനവാസി
എൻ്റെ മനവാസി
കണ്ടതൊക്കെയും
കവിതയുടെ കാട്ടിൽ
കാണുന്നില്ലല്ലോയിന്ന്
കാണാൻ കൊതിച്ചു
വന്നപ്പോൾ
ഈ നഗരക്കാട്ടിലെ
ഏതു നരകത്തിൽ
ഇനി തപ്പണം നിന്നെ
വെയിൽ നനഞ്ഞ്
മഴയിൽ പൊള്ളി
മുഷിഞ്ഞ മുഖത്ത്
ചിന്തകളാൽ പോറിയ
വരകളുമായി
മര വേരിൽ
പകലെന്നില്ലതെ
ഇരവെന്നില്ലാതെ
ഇരിക്കുന്നവനേ
കവിതയും ബാക്കിവെച്ച്
എങ്ങോട്ടു പോയി നീ
എത്
ഉൾക്കാട്ടിൽ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ