പച്ചയായ ജീവിതത്തെ
കൈയിലെടുത്തു പിടിച്ച്
അവൾ നടന്നു
മൗനത്തെ മുറിപ്പെടുത്താതെ
പതുക്കെ.
വക്രിച്ച ചുണ്ടിലൂടെ തേറ്റകൾ -
കണ്ടെങ്കിലും
വിരണ്ടു വീര്യം കെട്ട് കാര്യമില്ലെ -
ന്നതിനാൽ
അവൾ നടന്നു ഒന്നും ഗൗനിക്കാതെ
സൂര്യൻ പടിഞ്ഞാറെ കടലിൽ
മുങ്ങി മറഞ്ഞപ്പോൾ
കിട്ടിയ നാണയത്തുട്ടുകൾ തിട്ട -
പ്പെടുത്തി, യവൾ നടന്നു
യൂദാസിൻ്റെ മുന്നിലൂടെ
അവസാനത്തെ അത്താഴ മായാലും
ഉയിർത്തെഴുന്നേൽക്കുമെന്ന്
കമ്പനി പടിക്കൽ നിന്ന്
ഒരു സൈറൺ മുഴങ്ങി !
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ