ഉണ്ടായിരുന്നില്ല സമയമാപിനി.
ഉണ്ടായിരുന്നു
എല്ലാവരിലും ഒരു ജൈവഘടികാരം
കോഴിയുടെ
പുലർകാല കൂവൽപോലെ.
നക്ഷത്രങ്ങൾ നോക്കി
സൂര്യനെ നോക്കി
വീടിൻ്റെ ഇറനിഴലിനെ
മുറ്റത്തു നോക്കി
അപ്പൻ്റെ കൂറ്റ് കേട്ട്
ഉപ്പൻ്റെ ചിനക്കൽ കേട്ട്.
തെറ്റിയിട്ടില്ല ഒരു സമയക്രമവും
ഇന്ന്,
അലാറത്തിൻ്റെ
അലറി വിളിക്കിടയിലും
കാലമറിയാത്ത
കിടന്നുറക്കത്തെ
തട്ടിയുണർത്താനേ കഴിയുന്നില്ല
എത്ര ശരിയാക്കിയിട്ടും
ശരിയാവുന്നേയില്ല സമയക്രമം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ