കാറ്റാണ്കൂട്ടിക്കൊണ്ട്പോയത്
കഴിഞ്ഞ കാലത്തിലേക്ക്
കൊക്കോ മാവിന്റെ കൊമ്പില്‍ നിന്നാണ് വന്നത്
കയ്യില്‍കുറെമധുരിക്കുന്നഓര്‍മ്മകളുമായി
മണ്ണപ്പംചുട്ടകണ്ണന്‍ചിരട്ടഅതുപോലെയുണ്ട് -
മണ്ണ് മൂടാതെ
കോലംകെട്ടികാത്തിരിപ്പാണ്
ശീമക്കൊന്ന പൂക്കള്‍
പട്ടുടുത്ത് പുറപ്പാടിനോരുങ്ങി
മുരിക്കിന്‍ പൂക്കളും
നാണിച്ച പെണ്ണ് ചൂളി യിരിക്കുംപോലെ
തൊട്ടാവാടികള്‍
വെള്ളരി ക്കണ്ടത്തിലെ
നാടക ക്കളരിയിലെക്കൊന്നിറങ്ങി
വയലെല്ലാം തീ പ്പിടിച്ചിരിക്കുന്നു
തീഗോളംആകാശത്തെ വിഴുങ്ങുന്നു
അതിനുള്ളില്‍ കത്താതെ ഞാന്‍ മാത്രം .
പൊട്ടിത്തെറിച്ച് കൊണ്ട്
എല്ലാംകത്തിതീരുന്നു
ഇപ്പോള്‍ വയലുകളെയില്ല
വര്‍ണ്ണ പ്രകാശങ്ങളില്‍ മുങ്ങിക്കുളിച്ച
കെട്ടിടങ്ങള്‍ മാത്രം
ഇപ്പോള്‍ ഞാന്‍ മാത്രം കത്തുന്നു
ഓര്‍മ്മകളെ ചാരങ്ങള്‍ മൂടുന്നു
പുക പിടിച്ച തറയിലേക്കു ഞാന്‍ തല -
പൂഴ്ത്തുന്നു
2010, ഡിസംബർ 2, വ്യാഴാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ