കുളക്കടവിലും
ബസ് സ്ടോപ്പിലുമാണ്കണ്ടിരുന്നത്
കളി വാക്ക് പറഞ്ഞു ചിരിപ്പിക്കാന്‍
വലിയ മിടുക്കാണ്
കല്ല് പെന്‍സിലിനു കരയരുത്തെന്നൂം
കുറുമ്പ് കൂടുന്നു വെന്നും പറയും
കളര്‍ വസ്ത്രങ്ങളും, തെളിഞ്ഞമുഖവും .
കാലണഎന്നും കീശയിലിട്ടുതരും
നാരങ്ങ മിഠായുടെ മണമായിരുന്നു അവര്‍ക്ക് .
കയ്യിലെ കടലാസ് പൊതിയില്‍
അവരുടെ ജീവിത മാണെന്ന് പിന്നീടാണ് അറിഞ്ഞത്
പുറമ്പോക്കിലെ കുഞ്ഞു കൂരയിലെ കൂട പ്പിറപ്പൂകളെ
വലിയവരാക്കിയപ്പോള്‍
അവര്‍ പുറന്പോക്കിലേക്ക് തള്ളി പോലും
ഇപ്പോഴും കാണാറുണ്ട് ഇടയ്ക്കിടെ
പീടിക കോലായില്‍ ഭാണ്ഡക്കെട്ടും എല്ലും തൊലിയുമായി
കരഞ്ഞു പോകാറുണ്ട് ഞാന്‍
കൊടുത്തിട്ടും ഒന്നും വാങ്ങുന്നില്ലല്ലോ
ഒന്ന് ചിരിക്കുക പോലും......
2010, ഡിസംബർ 3, വെള്ളിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ