ക്ഷണികാന്‍ പോയതായിരുന്നു
വിവാഹത്തിനു
ക്ഷണികാതെവന്നത് മരണം
എന്തെല്ലാം പുകിലായിരുന്നു
ഇന്നലെ വരെ
അടുക്കളയിലും, അങ്ങാടിയിലും,-
പന്തലിലും, പറമ്പിലും
പൊന്നിന്റെ മിന്നലില്‍
പുരയുടെ ആധാരം പണയം വെച്ചതിന്റെ
വ്യസനമൊന്നും ഉണ്ടായിരുന്നില്ല
കണ്ണിലൊരു കള്ള ചിരിയും ഒളിപ്പിച്ചിരുന്നു
അച്ഛന്‍ പറയുന്നുണ്ടായിരുന്നു ഇടയ്ക്കിടെ
അമ്മയോട്
മകള്‍ക്ക്വന്നമഹാഭാഗ്യത്തെക്കുറിച്ച്
ആ അച്ഛന്റെ ജീവനാണ്
പറിച്ചു വെള്ള ത്തു്ണിയില് പൊതിഞ്ഞു കെട്ടിയത്
പറിഞ്ഞു പോകുന്നുണ്ട്
അവളുടെ ജീവനും
അടക്കാനാവാത്ത കരച്ചിലായി
2010, ഡിസംബർ 3, വെള്ളിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ