തൊട്ടിലാട്ടിയപ്പോഴാണ്
ഞെട്ടിയുണര്‍ന്നത്
പൊട്ടിച്ചിരിയാണ് പരിസര -
ബോധമുണ്ടാക്കിയത്
കുന്നിടിക്കുംപോള്‍ കുടുങ്ങിപ്പോയതാണ്
യന്ത്രക്കയ്യില്‍
കുഞ്ഞുങ്ങള്‍ ആയിരിക്കണം കുന്നു-
വിറ്റിട്ടുണ്ടാവുക
തറവാട് വക ശ്മശാനം
കരിയിലകള്‍ക്കും ,വേരുകള്‍ക്കു മിടയില്‍
മണ്ണിലമര്‍ന്നു
കവിതയില്‍ പൂഴ്ന്നാണ് കിടന്നിരുന്നത്
മണ്ണിനുമേലെ പച്ചപ്പായാണ്
ഞാന്‍ കണ്ണും നീട്ടിയിരുന്നത്
അവസാനത്തെയുറക്കവും
ഒഴിപ്പിക്കപ്പെടുകയാണ്
യന്ത്രത്തിന്റെ ഡ്രൈവര്‍ആഞ്ഞെറിയുകയാണ്
പുഴയിലെ ഏതോ കുഴിയിലേക്ക്
2010, ഡിസംബർ 17, വെള്ളിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ