എന്നും രാവിലെ
കരളിന്റെ ചില്ലയിൽ
ഒരു കിളി വന്നിരിക്കുന്നു
സ്വപ്നങ്ങളിലെ അത്തി വൃക്ഷം
പൂവിടുന്നു
സങ്കൽപ്പത്തിലെ കുതിരകൾ
കുതിക്കുന്നു
നേരം വളരുന്തോറും
വേദനയുടെ മുള്ളുകൾ
കൂർത്തു കൂർത്തു വരുന്നു
പെയിൻ കില്ലറിൽ
പിടിച്ചു നില്ക്കുമ്പോഴും
കട്ടിൽപ്പടി ഞെരിഞ്ഞമരുന്നു
കാലം കാത്തു വെച്ച കുസൃതികൾ
കരളിനെ കാർന്ന് തിന്നുന്നു
ചില്ലകൾ വാടി കുഴയുന്നു
സന്ധ്യ മുഖത്തേക്ക് ഇരച്ചു കയറി
തുടുത്തു നില്ക്കുന്നു
മരുന്നിന്റെ മാജിക്കിൽ സുഷുപ്തിയുടെ
കടലിൽ ആണ്ടു പോകുന്നു
രാവിലെ കരളിന്റെ ചില്ലയിൽ
ഒരു കിളി വന്നിരിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ