നടന്നു തളർന്നതു പോലെ
നടപ്പാത യിലിരിക്കുന്നു-
നിഴല്
ചാരത്തു വരുന്നവരെ
ചേർത്തു നിർത്തുന്നു
ബസ് കാത്തു നിൽക്കുന്നവരോടോപ്പം
റോഡിലിറങ്ങി നോക്കുന്നുണ്ട്
കുട്ടിക്കാന്റെ ഖുമിട്ടിക്കടയും
കത്തുന്ന വെയ്ലിലും
കൂസാതെ ഒരു നില്പ്പുണ്ട്
മുരണ്ടു പോകുന്ന ബസ്സിനു
മുഖം കൊടുക്കാതൊരു നില്പ്പ്
അടുത്ത്ബസ്സിനു അക്ഷമയോടെ
ഞാനിപ്പം പോകുവേ എന്ന മട്ടില്
നിരങ്ങി നിരങ്ങി വന്ന നിഴല്
നീർത്തുമൊരു കുട -
ഖുമിട്ടി കടയ്ക്ക് നേരെ.
കുട്ടിക്കാന്റെ കട്ടി മോരിലെ എരുവും
ബീഡി പ്പുകയും കളി പറഞ്ഞും
വെറ്റയും കളിയടയ്ക്കയും
ചവച്ച് ചുമപ്പിച്ച് പാറ്റി തുപ്പിയും-
ഒരുകാലം.
ഇന്നിപ്പം നിഴലില്ല,ഖുമിട്ടി കടയില്ല
കുട്ടിക്ക താനേയില്ല
കടലുപോലെ കെട്ടിടം മാത്രം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ