എന്നും ഒരേപോലെ
ഒരു മാറ്റവുമില്ലാതെ
ജൈവ ഘടികാരംപോലെ
അവൾ നിത്യവും ചലിക്കുന്നു
അതിന്റെ ദിശാസൂചി കളിൽ
ആത്മഹത്യ ചെയ്ത
കാലത്തെ ക്കുറിച്ച്
അവൾ ചിന്തിച്ചതേയില്ല
എല്ലാമാസവും അഞ്ചു ദിവസം
വാടാത ചെമ്പരത്തി പ്പൂവ്
അവളിൽ പൂത്തു നിന്നു
അപ്പോൾമാത്രം വാടിയ -
മൊട്ടുപോലെ
കൂമ്പിയകണ്ണിൽ മഴവിൽ
ശലഭ ജലമിളകുന്ന
കണ്ണീർ തടാകം രൂപ പ്പെട്ടു
അപ്പോൾ മാത്രം നരച്ചു തുടങ്ങിയ
വർണ്ണ വസ്ത്രങ്ങൾക്കുള്ളിൽ
പരിഹസിക്കപ്പെടുന്ന യൌവനത്തെ
തൊട്ടറിഞ്ഞു
അപ്പോഴൊക്കെപൊട്ടിവന്ന ശബ്ദം
തൊണ്ടക്കുഴിയിൽ മൌനമായ് ഒട്ടിനിന്നു
വാടിയ മുല്ലപ്പൂവിന്റെ മണമായിരുന്നു
അപ്പോൾ അവൾക്ക്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ