ഏകാന്തത യെന്ന പെണ്‍കുട്ടിയും
വിരസത യെന്ന ആണ്‍കുട്ടിയും
മുഖ്ത്തോടു മുഖം നോക്കിയിരിക്കുന്നു
വിരഹത്തിനു വിരാമ മിട്ടുകൊണ്ട്
അവിരാമം പടരാമെന്നു
മൌനം കൊണ്ട് മൊഴിയുന്നു
ബിയർ ചുണ്ടുകൾ ചുണ്ടോടു
ചേർത്ത്
വേദനയുടെ വിയർപ്പ് മുത്തുകൾ
ഒപ്പിയെടുക്കാമെന്നു വായിൽ
നോക്കിയിരിക്കുന്നു
ഉള്ളിന്റെ ഉള്ളിലെ കടലാഴത്തിലേക്ക്
ഊളിയിട്ട്
കൊയ്ത്തു കഴിഞ്ഞ പാടത്തെ
കിളികളെ പ്പോലെ
അലസമായി വിലസുന്നു
ശക്തിയായി കുതിച്ചു വന്ന ഒരു തിര
കുപ്പിയിൽ നിന്നും പതഞ്ഞൊഴുകിയ
ബീയർ പോലെ
ചങ്കു പൊട്ടി ച്ഛർദ്ദിലായി ചിതറി
ത്തെറിക്കുന്നു
ഏകാന്തതയുടെയും,വിരസതയുടെയും
ഉളുമ്പ് മണ മുയർന്നപ്പോൾ
പെണ്‍കുട്ടിയും,ആണ്‍ കുട്ടിയും
ഇന്നോളം കാണാത്തവരെ പ്പോലെ
ഇരു ദിശയിലെക്ക് തിരിച്ച് നടന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ