ആഴമേറീടും ദു:ഖം പൂവിനെ കാണുന്നേരം
മരണ സൂചകമായി മനസ്സിൽ വർത്തിക്കുന്നു
മറക്കാനെളുതാമോ പൂക്കളിൽ
പൂമ്പൊടിപോൽ
ക്ഷണഭംഗുരം മാഞ്ഞുള്ളൊരാ
പൂമൊട്ടിനെ
ഓമനിക്കുവാനൊട്ടുംസമയമേ കീടാതെ
തിളങ്ങും നക്ഷത്രമായ് തിരികേ മറഞ്ഞു പോയ്
പൊഴിയും മഞ്ഞിൽ, യെന്റെ കണ്ണിലെ തെളിനീരിൽ
മൂകമാം രാവിൽ രൂപമെടുക്കും ബിംബം വന്ന്
മാറോട് പറ്റിച്ചേർന്ന് ആവോളംമധുവുണ്ട്
മാനസം നിറച്ചമ്മേയെന്നോതി മറയുന്നു
അമൂല്യമാംസാനിധ്യത്തിൽ ശാന്തമേറും മനസ്സിൽ
വാത്സല്യം നിറഞ്ഞു കൊണ്ടു റ ങ്ങാ തുണരവേ
പൂവിനെ കാണുന്നേരം ആഴമേറിടും ദു:ഖം
മരണസൂചകമായി മനസ്സിൽ വർത്തിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ