ജീവിത ചക്ര മുരുണ്ടുരുണ്ട ങ്ങനെ
സായാഹ്ന വേളയിലെത്തി നിൽക്കേ
ഒട്ടൊന്നുപിന്നിട്ടപാതയിലേക്കുനാം
നീൾമിഴിനീട്ടിയൊന്നോർത്തു നോക്കേ
അധികാരദണ്ഡിന്റെ കൽപ്പനയൊ
ന്നുമേ
ദണ്ഡത്തിലുപകരിക്കാതെ പോയി
അന്നുസപ്രമഞ്ചകട്ടിലിലാലോലം
ഇന്നീ കിളിക്കൂട്ടിൽപ്രാഞ്ചിപ്രാഞ്ചി
ഈറനാംകാറ്റിൽപൊലീയുമെന്നോ
ർ ക്കാതെ
അഹങ്കാര നീർപ്പോളയെത്രവീർത്തു
വില്ലു കുലച്ചൊരു വില്ലാളിവീരനും
അമ്പിൽ കുരുങ്ങുമെന്നോർത്തതില്ല
എത്ര മാതൃത്വങ്ങൾ രക്തം ചുരത്തി
എത്ര കാമ ങ്ങൾ ഹോമിച്ചു പോയി
എത്ര പിതൃത്വങ്ങൾ പിടഞ്ഞുവീണു
ള്ളതാം
പാപപങ്കിലമാമീ പാദങ്ങളിൽ
വെട്ടിപ്പിടിച്ചതും, കട്ടു നിറച്ചും
കണ്ണുനീരാറ്റിലൊലിച്ചു പോയി
വാളെടുത്തുള്ളവൻ വാളാലെയെ
യെന്നത്
കാലം കരുതി വെച്ചുള്ള താകാം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ