അച്ഛൻ നടന്ന വഴിയേയൊന്ന് നടക്കണമെന്ന ചിന്ത
ഒരു തിരിച്ചു പോക്കല്ല
തിരിച്ചറിവാണ്
ഓർമ്മനശിക്കുവോളം
അച്ഛന്റെ ,യുപ്പ് മണം
ഓർമ്മയിൽ സൂക്ഷിക്കുവാനാണ്.
കൊലുസിന്റെ കിലുക്കത്തിൽ
മഞ്ചാടിക്കുന്നു കളിൽ
കൂട്ടിവെച്ചകുന്നിക്കുരു മണികളിൽ
കൈമോശം വരാത്ത ബാല്യവും
ആർത്തലച്ചു പെയ്യുന്ന മഴയിൽ
എന്റെ ചിരിയും, കരച്ചിലും, പ്രണയവും
ഇന്നെനിക്കില്ലാത്ത തെല്ലാം
ഉണ്ടെന്നോർമ്മിക്കാനാണ്
ജീവിതത്തിന്റെ ഇടവഴികളിൽ
ആരും കൂട്ടിനില്ലാതെ പോകുമ്പോൾ
പ്രതികരിക്കാനറിയാത്ത ജീവിതങ്ങ
ൾക്ക്
ഈ സ്വപ്നങ്ങളെല്ലാതെ മറ്റാരാണ് കൂട്ട്
പറഞ്ഞു മതിയായിട്ടല്ല ചില ജീവി
തങ്ങൾ
ഇറങ്ങി പോകുന്നത്
ഇനിയുമെന്തൊക്കയോ ബാക്കി
വെച്ചാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ