മങ്ങലേറ്റ ഒരു ഛായാപട മുണ്ട്
മനസ്സിൽ
കൊട്ടിലകവും പടിഞ്ഞാറ്റയും
കോമ്പുരയും വടക്കിനിയും
അകത്തി റ യവും വടക്കിനിയും
കോലങ്ങൾകെട്ടിയാടിയനടുമുറ്റവും, ചെമ്പകത്തറയും
ചായം തേക്കാത ഒരിരുമ്പ് പെട്ടിയി
ലാ യി രു ന്നു
യെന്റെ ചമയങ്ങളെല്ലാം
നിറമാർന്ന ബാല്യം മുഴുവൻ
രൂപാന്തരംപൂണ്ടചോണനുറുമ്പായി
മണ്ണിലും,മരത്തിലും,പൊത്തിലുമായിരുന്നു
ഇലച്ചാർത്തുകൾ, കുറ്റിക്കാടുകൾ
നട്ടുച്ചകളിൽ ബോധത്തെ ഒപ്പിയെ
ടു ത്തി രുന്നു
വെയിലുകൾ നക്കിതു വർത്തിയ പുഴ
ഇടവത്തിൽ തിടം വെച്ച് വളർന്നു
പരൽ മീനിന്നെപ്പോ ലന്ന് ഞാൻ
പുഴയുടെഅടിത്തട്ടിലെകല്ലിടുക്കുകൾപരതി നടന്നു
ഇന്ന്;കോലങ്ങളാടിത്തീർന്ന് ചായ
ങ്ങ ളഴിച്ച് വെച്ചിരിക്കുന്നു
മുഖത്തെഴുത്ത് മായ്ക്കുവാൻ
കാത്തിരി ക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ