കാടുകളിൽ കലപിലകൾ കൂട്ടുന്നൊരു നീർത്തുള്ളി
കുളിരേകും കിന്നാരം ചൊല്ലു
ന്നൊരു നീർത്തുള്ളി
കിഴക്കൻ മലയെത്തുമ്പോൾ
നീർച്ചാലത് നീൾ ചാലായ്
നീൾചാലുകൾ നിറചാലായ്
നിറചാലത് കൈത്തോടായ്
കൈത്തോടുകൾ അവിടുന്നൊന്നി
വിടുന്നൊന്നെത്തുന്നു
അവ ചേർന്നവയൊന്നായി കൈ
ത്തോടത് തോടായി
ഇടനാട്ടിലതെത്തുമ്പോൾ ഇടത്തോ
ട്ടും വലത്തോട്ടും
പിന്നേയും ഇടത്തോട്ടും വലത്തോട്ടും തിരിയുന്നു
അലതല്ലി തലതല്ലി പുളകിതയായ്
പായുന്നു
സംഗമത്തിൻ ആശ്ലേഷ നീർച്ചുഴികൾ ഉണരുന്നു
വരമ്പിടിഞ്ഞു ക ര യി ടിഞ്ഞു പുഴ
യായത് തിടം വെച്ചു
കർക്കിടക കുറുമ്പ് കാട്ടി കാർത്തി
കത്തിൻ തുടുപ്പ് കാട്ടി
നിലതെറ്റി പെരുവെള്ളംപലപാടും
കളിയായി
കടലമ്മ കാക്കും അഴിമുഖത്തേക്ക്
പോക്കായി
ഇല്ലില്ല ഇന്നില്ലീ കാടും കാട്ടാറുകളും
കിഴക്കൻ മല താനെയില്ല നീർത്തുള്ളിപ്പാടുമില്ല
പാടമില്ല പഴമയില്ല പാതാളം താനെയില്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ