കാലംകനിവ് കാട്ടാതെ മായ്ച്ചുകളഞ്ഞ
അടയാളങ്ങളിലൊന്നാണ് മുത്തച്ഛൻ
ഇന്നു മുണ്ടെന്റെയുള്ളിൽ
നരച്ച മുടിയുടെ പിൻ കുടുമയും
കുടവയറിൽ കയറ്റി യുടുത്ത മുണ്ടും
മച്ചിന്റെ പുറഞ്ചുമരിലെ ചില്ല്
ഫോട്ടോയിലെ
ചുവപ്പു കല്ലുള്ള സ്വർണ്ണ കടുക്കൻ.
വരമ്പുകളിൽ കറുകനാമ്പു ക ൾ
കിളിർത്ത നാളിൽ
ഊർവരമണ്ണിന്റെമദഗന്ധമുയരുമ്പോൾ
പാടവരമ്പിലെകീരാങ്കിരിങ്ങകളുടെ
സദിരുകൾ കേട്ട്
നൊട്ടയും നുണയും പറയുവാൻ
പടവുകൾ ബാക്കിയില്ലാതെ
കുളങ്ങൾ കവിയുമ്പോൾ
മരണദ്യോതകമായ കറുത്ത ആകാ
ശ ത്തിനു കീഴെ
മൂടിപ്പുതച്ച മുത്തച്ഛനരികിൽ
ചോദ്യചിഹ്നമായ് ഞാൻ നിന്നു
ഒന്നും വ്യക്തമല്ലാത്ത ധൂമികയി
ലൂടെയലഞ്ഞു.
ഇന്നു മുണ്ട് കരച്ചിലിന്റെയൊരല
ചങ്കിൽ
കറുക മോതിരകൈവിരലിലെ തണുപ്പ്
കാരക്കൊമ്പിലിരുന്ന് കുറുകുന്ന
ഒരു ബലി കാക്ക
എന്തോ വന്ന് തൊടുന്നുണ്ടെന്നെ യി
Sക്കി ടേ
കാലങ്ങളായി അടക്കി നിർത്തിയ
ഒരു നിശ്വാസം പോലെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ