കാണാതെ പോയ മകനെ
തിരഞ്ഞു പോയൊരച്ഛനുണ്ടായി
രുന്നു
മഞ്ഞവെയിലിൽമഞ്ഞളിച്ചകണ്ണു
മായ്
പ്രതീക്ഷയുടെഅവസാനതുരുത്തും
നടന്നു തീർത്തൊരച്ഛൻ
രാത്രിയിലെന്നുംഒരിലച്ചോറ്കരുതി
കാത്തിരുന്നൊരമ്മയുണ്ടായിരുന്നു
കണ്ണീരുപ്പിനാൽ പെറ്റ വയർ നിറച്ച്
കാലം കഴിച്ചൊരമ്മ
ദുർബലമായ ഹൃദയത്തിനും, കടി
ഞ്ഞാൺ നഷ്ട്ടപ്പെട്ട ചിന്ത യ്ക്കും
മേലെ
അച്ഛായെന്ന വിളി തീവണ്ടിചക്ര ത്തിന്റെ
മുഴക്കത്തിനും മേലെ
വിഷാദ മുറ്റിയ ഗാനവീ ചിയായ്
കാതിൽഅലയടിച്ചു കൊണ്ടിരുന്നു
സൂര്യനും നക്ഷത്രങ്ങളും അണഞ്ഞു
പോയ
ശുന്യമായ ലോകത്ത് നിന്ന്
ഓർമ്മകളിൽ നനഞ്ഞ് കുതിർന്ന്
ഇരുട്ടിന്റെ ഇടവഴിയിലേക്ക് നടന്നു
പോയൊരമ്മയും
പൊള്ളലേറ്റൊരാത്മാവ്
പിടഞ്ഞു കൊണ്ട് നിലവിളിക്കുന്ന
തു കേട്ട്
കാലത്തിന്റെ കയത്തിൽ വിലയം
കൊണ്ടൊരച്ഛനും
പുറത്ത് അവർമഴയത്തു നിർത്തിയ
മകനെക്കുറിച്ച്
വിലപിക്കുന്നുണ്ടാവും
അന്നു തുറന്നു വെച്ച പടി വാതിൽ
ഇന്നും
അടച്ചു പൂട്ടാതെ തുറന്നു തന്നെയി
രിപ്പുണ്ടാവും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ