നാളെകൾ വന്നും പോയുമിരുന്നു
മനസ്സിലെ വിചാരം മനസ്സിൽ തന്നെ
യിരുന്നു
അവൻ തോട്ടരികിലെ വയൽക്കര യിൽ
ഏളകളെപാട്ടകൊട്ടിപറത്തികൊണ്ട്
കാവലിരുന്നു
കുടവുമായൊരു പെൺകുട്ടി തോട്ടി
ലെന്നും വന്നു
അവന്റെചൂളം വിളിയിൽ ചിരി
തുളുമ്പി നിന്നു
കള്ളനോട്ടങ്ങളിൽകുളിർന്ന്നനഞ്ഞു
എന്നുമവൻഅവളെക്കുറിച്ച് മാത്രം
ചിന്തിച്ചു
ഓർമ്മകളിലെന്നും ഒരു പാട് സംസാരിച്ചു അവളോട്
കണ്ടപ്പോഴൊക്കെമിണ്ടാട്ടംമുട്ടി നിന്നു
ഒരു ദിവസം അവൾ വന്നില്ല, അടുത്ത ദിവസം,
ആഴ്ച്ചകൾ ,മാസങ്ങൾ
അവളെ വിടേയെന്ന് അവൻ ആശ്ചര്യപ്പെട്ടു
നിരാശയ്ക്കുള്ളിലും അവനിൽ ആ
ശയുടെ
ഒരു പെട്ടകംതുറന്നു തന്നെ യിരുന്നു
കാലങ്ങളേറെകഴിഞ്ഞു,അവനിന്നും
കാത്തിരിക്കുന്നു അവളെ
പാട്ടയുടെ കൊട്ടൽ തോട്ടുവക്കിൽ
കാത്തിരിക്കുന്നു.
വയലും തോടും അവനിന്നുവരെ
കണ്ടിട്ടേയില്ല
പാട്ട കൊട്ടുമ്പോൾ പറക്കാൻ
ഏള കൾക്ക് ആകാശ മെവിടെ
കുടവുമായൊരു പെൺകുട്ടിയും
വന്നിട്ടില്ല തോട്ടരുകിൽ
ഭാരിച്ച ചിന്തയുമായി ചന്തയിലൂ
sലയുന്നവനിൽഒരു പാടുപേർ
കയറിയിറങ്ങുമ്പോൾ
അവളെ മാത്രമോർത്തിരിക്കാൻ
സമയമെവിടെ?!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ