കുഞ്ഞു പുൽമാടത്തിനു മുന്നിൽ
വലിയ തീക്കുണ്ഡം
ശിശിര വായുവിന്റെയലകൾ
ഭൂമിയിലാഞ്ഞടിക്കുന്നു
തണുപ്പിന്റെ ആധിക്യത്താൽ
പുറത്തെ, തീ കെട്ടു വരുന്നു
പുൽമാടത്തിന്റെ തണുത്ത നിലത്ത്
അവർ രാത്രി കഴിച്ചുകൂട്ടുന്നു
വനമഹിഷം, കാട്ടുപന്നി, പുലി
വിളവ് പാടത്ത് അവർ വിറച്ചിരി
ക്കുന്നു
കുടിലിനകത്ത് കിടക്കാൻ പാങ്ങില്ല
ഉടുക്കാൻ തുണിയില്ല
പുതക്കാൻ പുതപ്പില്ല
കഞ്ഞിക്കു വകയില്ലാതെ
കൂമ്പിയടയുന്നു കുരുന്നു ജീവിതങ്ങൾ
ഇന്നാണ് യഥാർത്ഥ ഭാരതം
എന്തെന്ന് ഞാനറിഞ്ഞത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ