മഞ്ഞ കൊണ്ട് ചിത്രം വരയ്ക്കുന്ന
നട്ടുച്ചയെ നോക്കി
ഫുട്പാത്തിലിരുന്ന് ഒരു പെൺ കുട്ടി
പാട്ട് വരയ്ക്കുന്നു
ഒട്ടിയവയറിൽ താളംകൊട്ടി
കേട്ടു മറന്ന സംഗീതംകേൾപ്പി ക്കുന്നു
പാട്ടിന് ഭാഷ വേണ്ട, വേഷംവേണ്ട
വന്നവർ വന്നവർ തടിച്ചുകൂടി.
വിശപ്പിന്റെ ഭാഷയറിയാത്തവർ
പാട്ട് കേട്ട് തിരിച്ചുപോയി
വിരിച്ച തുണി ശൂന്യമായിക്കിടന്നു
ചിരിച്ച മുഖങ്ങളിലെ ചിതൽപ്പുറ്റു
ക ളെ
ഓർത്തെടുക്കുവാൻ കഴിയാതെ
പശികെട്ടുപ്പോയി
ഇരവിനു മുൻപേ അരിയുമായി
ചെല്ലേണ്ടവൾ ഞാൻ
പൊരിവയറുമായികാത്തിരിപ്പുണ്ട്
കുന്നിനപ്പുറംകുടിയിൽ രണ്ട് പേർ
ഭക്ഷണത്തിന് ഭിക്ഷ യാചിക്കൻ
കഴിയില്ലയെനിക്കിനി
വിലപേശുവാൻ വലയുമായി
കഴുക കണ്ണുകൾ നിൽപ്പുണ്ട്
മാന്യമായൊരു തൊഴിലു നൽകു വാൻ
ഇവിടെയാരുണ്ട്?
വേശ്യയെന്ന് മുദ്രകുത്തുവാൻ
എങ്ങുമാളുണ്ട്
ആളൊഴിഞ്ഞ പാതയിൽഏഴയായ
വൾ
കേഴുംമനസ്സുമായ് കുഴഞ്ഞതടിയു
മായ്
കുനിയിരിക്കുന്നു
ഉറുമ്പുവരിയിടും ഫുട്പാത്തിനരി കിൽ
കൂനനുറുമ്പായിഴയുന്നു
കാകനിരിക്കുമാ മരത്തിൻ ചോട്ടി
ലൊരു
കുടിയുണ്ടെങ്കിലെന്നാശിക്കുന്നു
കുടിയിലെന്നുമാകുഞ്ഞു കലത്തിൽ
അരിതിളച്ചെങ്കിലെന്നോർക്കുന്നു
കുന്നിൻ മുകളിൽ കയറിയെന്നുമാ
സന്ധ്യ കണ്ടെങ്കിലെന്നോർക്കുന്നു
ഇന്നു രാത്രിക്ക് കൊറ്റിനുള്ള വക
കിട്ടിയെങ്കിലെന്നുണരുന്നു
ചിറകൊടിഞ്ഞുള്ളസന്ധ്യയേനോക്കി
അവൾ ചിരിക്കുന്നു
അകംകരയവേപുറംചിരിച്ചവൾ
പാട്ട് വരയ്ക്കുന്നു
ഒട്ടിയവയറിൻതാളംകൊട്ടലിൽ
ഇമ്പമേറുന്നു
തുണിയിൽവീഴുന്ന തുട്ടിനായവൾ
താളമേറ്റുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ