പുളി, ഇരൂൾ, ഉപ്പില മരങ്ങൾ
ചില്ല കൈകൾ വിടർത്തി തൊട്ടു
തൊട്ട്
കെട്ടിപ്പിടിച്ച് നിൽക്കുന്നു
ഇലയിലൂടെ യൊഴുക്കി ചില്ലകളി
ലൂടെ
ദാഹജലം കൈമാറുന്നു
കൂടു കൂട്ടി കാത്തിരിക്കുന്നു പറവകളെ
കായ്കനികളെ കാത്തു സൂക്ഷിച്ച്
കൊടുത്തയക്കുന്നു
കാറ്റിൻകൈകളിൽക്ഷുത്തടക്കു വാൻ
കുട്ടികളായിരുന്നപ്പോൾ കെട്ടിപ്പി
ടി ച്ച്
കളിച്ചിരുന്നു ഞങ്ങളും
ആര്? എന്ത്? ഏതെന്ന് കളങ്കമി ല്ലാതെ
വളരുന്തോറും അകന്ന, കന്ന്......
കണ്ടാലറിയാതവരായി!
മനുഷ്യത്വം മരിച്ചയിക്കാലത്ത്
മരങ്ങളായാൽ മതിയായിരുന്നു
ഈ മരങ്ങളെപ്പോലെ,യാരെന്നി ല്ലാതെ
തൊട്ടു തൊട്ട് നിൽക്കാമായിരുന്നു
മരത്വമെങ്കിലും ബക്കിയാക്കാമാ
യി രു ന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ