ജീവിതമെന്ന കുറ്റത്തിനുള്ള
ശിക്ഷയാണോ മരണം ?!
ജീവിതംഒരു പുസ്തകംപോലെയാണ്
അച്ചടിയും അടുക്കി വെച്ച് കുത്തി
ക്കെട്ടുമുള്ള
ദിനസരിക്കുറിപ്പിന്റെ പുസ്തകം
വൃത്തത്തിന്റെ തടവു മുറിയെ
ബേധിച്ച്
അലങ്കാരങ്ങളെ അഴിച്ചുമാറ്റിയുള്ള
കവിതാ വായനപോലെ
വെള്ളയും ചോപ്പും പുതച്ച വസ്ത്ര
ങ്ങൾക്കും
പുഷ്പ്പങ്ങൾക്കുമൊപ്പം മടങ്ങി വരുന്ന
ശരീരത്തെ
മണ്ണ് വായിച്ചെടുക്കുന്ന ഒരു വായന
യുണ്ട്
ചുട്ട വെയിലിന്റെകൊടിയിറ ങ്ങിയ
ആ യാത്രയിൽ
അതു വരെ നടന്ന ഇടവഴിയിൽ നിന്ന്
വൃശ്ചിക കാറ്റിന്റെ കൈകളിൽ നിന്ന്
കിളികളുടേയും, പൂക്കളുടേയു-
മിടയിൽ നിന്ന്
വാക്കുകൾ ചിതറി കേൾക്കാതെ
പോയ നിമിഷത്തിൽ
എല്ലാ ഊഷ്മള സൗഹൃദവും
അവസാനിക്കുകയാണെന്ന ഒരോർ
മ്മപ്പെടുത്തലുണ്ട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ