റബ്ബർ തോപ്പിലെ
ചാടു വഴിയേ നടക്കുമ്പോൾ
ഒരായിരം ചോദ്യവുമായ്
ഏകാന്തത കൂട്ടുവരും
പാലിറ്റു വീഴുന്ന റബ്ബർമരം
മാറുമറക്കാത്ത കാലത്തേക്ക്
കൂട്ടിക്കൊണ്ടു പോവും
മുട്ടുമറയാത്ത മുണ്ടും, കൊക്ക
തൊടങ്ങും
തൊപ്പിപ്പാളയും, കൈക്കോട്ടും
മുന്നിൽ നടന്ന് വഴികാട്ടും
കൊക്കരണിയിൽ നിന്നൊരുകവിത
കൈമാടി വിളിക്കും
കൻ മതിലുകളില്ലാത്ത
സ്നേഹത്തിന്റെ കൈവേലികൾക്കു
ള്ളിൽ
കഞ്ഞിവെള്ളത്തിലെ കണ്ണിമാങ്ങയ ച്ചാറിൽ
വർത്തമാനവും ചാലിച്ച് അടുക്കള
പ്പുറത്തിരിക്കും
ജാതി മതത്തിന്റെ ജനൽക്കാഴ്ച്ചക
ളില്ലാതെ
വെളിമ്പ്രദേശത്ത് ഒത്തുകൂടി തമാശ
ക ളു ടെ
പൊട്ടുംപൊടിയുമായിപാറിനടക്കും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ