മോഹിച്ചിരുന്നുയേറെ
മൗനമായി.
എല്ലാംകീഴടക്കുന്നഅവളുടെ
ചിരിയിൽ
വാക്കുകൾക്ക് സ്ഥാനമുണ്ടായി
രുന്നില്ലല്ലോ.
തിളങ്ങുന്ന കണ്ണും, തുടുത്ത മുഖവും
ഹൃദയത്തിലേക്കെടുത്ത് വെച്ച്
നേർത്ത നിലാവിന്റെ തണുത്ത
പടവുകൾ
ചവിട്ടി അവൾ ഇറങ്ങിപ്പോയി.
വഴുക്കുള്ള വരമ്പിലൂടെ തെന്നി
തെന്നിപ്പോയി
അവളുടെ രണ്ട് കൈകളുംചിറകു
ക ളായിരുന്നല്ലോ
നീന്തി, നീന്തി, തുഴഞ്ഞ്, തുഴഞ്ഞ്, -
ഊളിയിട്ട്
കുന്നിൻ ചെരുവിനും, പുഴകൾക്കു
മപ്പുറം
തണുത്ത വായുവിന്റെ അലകളെ
മുറിച്ച് .
ഉന്മാദത്തിന്റെ ലഹരിയിൽ അവനും
നീന്തിക്കൊണ്ടിരിക്കയാണിന്നും
തണുത്തപാടകെട്ടിയമുഖവുമായി
മൗനത്തിന്റെ മഹാകാലത്തിലൂടെ
ഒഴുകുകയാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ