malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2016, ജൂൺ 28, ചൊവ്വാഴ്ച

കാവ്യദേവത



പരിശുദ്ധ പ്രവാഹം പോലെയായി
രുന്നു
അന്നൊക്കെ പ്രണയം
സമർപ്പിതമായ താമരമൊട്ടുകൾ
പോലെയായിരുന്നുഅവരുടെ  ദിനങ്ങൾ
ഹാർമോണിയത്തിൽ അവൻ ശ്രുതി മീട്ടിയപ്പോൾ
ചിത്തഭ്രമത്തിനടിപ്പെട്ടതുപോലെ
പ്രണയഗീതങ്ങൾ അവൾ സ്വന്തം -
യീണത്തിൽ പാടി .
അവന്റെ പാട്ടിനൊപ്പം അവൾ വയലിൻ മീട്ടി
പുരവി രാഗത്തിൽ ആരംഭിച്ച്
രാഗങ്ങൾ മാറ്റി മാറ്റി കൊഴിഞ്ഞു
വീഴുന്ന പകലിനൊപ്പം
ബെഹാഗ് രാഗത്തിലെത്തിച്ചേരു
മ്പോൾ
ആകാശം അതിന്റെ സ്വർണ്ണക്കല
വറ അടച്ചു പൂട്ടും
രജത രാശി തുളുമ്പുന്ന പുഴയിറ
മ്പിൽ
അവളുടെ മടിയിൽ തല ചായ്ച്ച
വൻകിടക്കും
ഒഴുക്കുന്ന ജലപ്രവാഹത്തിൽ നിലാ
വ് വീണ് തിളങ്ങുന്നതു വരെ.
പിന്നെ,യെന്നാണെല്ലാം നഷ്ട്ടമായത്
എഴാംനിലയിലെവൃത്താകാരമുള്ള
മുറിയിൽ അവൻ തനിച്ചായത്
മഴത്തുമ്പികൾ വന്നിരിക്കാറുള്ള
ജാലക വാതിൽ തുറക്കാതായത് .
അവൻ, മനസ്സിൽതുറസ്സായകാ ശവും
മരത്തലപ്പുകളും ഇപ്പോഴുംകാ ണുന്നു
മേഘങ്ങൾ നിദ്ര കൊള്ളുന്ന ഗഗനം
പോലെ
ദുഃഖങ്ങൾ മൂടി നിൽക്കുന്ന മനസ്സു
മായവൻ
പ്രണയത്തിന്റെ മോഹനസംങ്കൽപ്പ
ഗേഹവും പണിയിച്ച്
കാവ്യദേവതയ്ക്കായ്കാത്തിരിക്കു
ന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ