വാൾത്തിളക്കമുള്ള വെയിൽ
വെളിച്ചത്തെ വെട്ടിയിടുന്നു
രക്തംവിയർപ്പിന്റെചാലിടുന്നു
കൈനീട്ടിവരുന്നുണ്ടൊരുകാറ്റ്
മഴവിൽക്കുടയുമായി
ഇഴഞ്ഞുപോകുന്നുണ്ടൊരുറോഡ്
താഴ്വരയിലേക്ക്
നിറങ്ങളുംനിഴലുമില്ലാത്തതരി
ശുഭൂമി
അങ്ങകലെപുഴക്കരയിൽ
കണ്ടലിന്റെപരുക്കനിലകൾ
കാറ്റിന്റെചുണ്ടിൽ നാവമർത്തി
നിൽക്കുന്നു
പശ്ചിമാകാശത്ത്ചെളിചതഞ്ഞ
ചതുപ്പ് പോലെ
മഴമേഘമുയരുന്നു
ചെളിക്കറുപ്പിൽപടർന്നരക്തം
പോലെസന്ധ്യ
പൊടുന്നനെ, മഴവില്ല് മുറിഞ്ഞ്
വീണതുപോലെ
കണ്ടൽക്കാടിനുള്ളിൽനിന്നും
വെടിച്ചീളുപോലെചിറകുവിട
ർത്തി
പുറത്തേക്ക്പറന്നുവരുന്നു
മഴയുടെ വയലറ്റ്ശലഭങ്ങൾ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ