മുഖപുസ്തകത്തിൽ നിന്നാണ്
പ്രണയത്തിന്റെ പൂമുഖപ്പടി കയറിയത്.
തളിരിലയിൽമഴത്തുള്ളിപോലെ
അവൾ വാക്കുകൾ പെയ്തു
ഹതാശമായവാക്കുകൾ യെന്റെ
ഹൃദയത്തെയാണ് മുറിച്ചത്
അവൾ വിശേഷങ്ങൾ പറഞ്ഞു
വീട്ടിലേയും, നാട്ടിലേയും.
കഥ പറഞ്ഞു ഞാനും.
അവളുടെ വാക്കിൽ ആർത്തിര
മ്പിവന്ന
കരച്ചിലുണ്ടായിരുന്നു.
ആകണ്ണീരുകൾ എന്റെ മനസ്സിനെ
പൊള്ളിച്ചു.
ഞങ്ങൾ കാമുകീകാമുകൻമാരായി
മനസ്സുകൊണ്ട് ഭാര്യാഭർത്താക്കൻ
മാരായി.
ഞാൻ നിന്നിലേക്ക് വരാം
നിയെന്നിലുണ്ട്.
ഞങ്ങൾരണ്ടുപേരുംഇരുധ്രുവങ്ങ
ളിൽനിന്ന്
ഒറ്റമനസ്സാലെ പക്ഷിയെപ്പോലെ
ചിറകുവിരിച്ചു.
പ്രണയംമൂത്ത്മൂത്ത്ഞങ്ങളിപ്പോൾ
തമ്മിലടിക്കുന്നു
ഞാൻ കരയിക്കുന്നെന്ന് അവൾ.
അവൾ കരയിക്കുന്നെന്ന് ഞാൻ.
ഇന്നലേയുംകരയിച്ചുഅവളെന്നെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ