വിശന്നുവലഞ്ഞ
ഒരു വയസ്സൻ കവിത
പീടികത്തിണ്ണയിൽ
കാത്തിരുന്നു.
ഒരു വയസ്സൻ കവിത
പീടികത്തിണ്ണയിൽ
കാത്തിരുന്നു.
ഭക്ഷണം കഴിച്ച്
പല്ലിടയിൽ കുത്തി
സ്വയം മണത്ത്
സൊറ പറഞ്ഞ് പോയ -
വരൊന്നും
തിരിഞ്ഞു നോക്കിയില്ല
വയറെരിയും കവിതയെ
പല്ലിടയിൽ കുത്തി
സ്വയം മണത്ത്
സൊറ പറഞ്ഞ് പോയ -
വരൊന്നും
തിരിഞ്ഞു നോക്കിയില്ല
വയറെരിയും കവിതയെ
ഭക്ഷണശാലയ്ക്കരികിൽ
ചെന്നിട്ടും
അടഞ്ഞതൊണ്ടയാൽ
വിറക്കുന്ന ശബ്ദത്തിൽ
കവിത ചൊല്ലിയിട്ടും
ഭക്ഷണങ്ങൾ കുപ്പത്തൊട്ടി
യിലിട്ടതല്ലാതെ
തിരിഞ്ഞു നോക്കിയില്ല
മനംനൊന്തകവിതയെ
ചെന്നിട്ടും
അടഞ്ഞതൊണ്ടയാൽ
വിറക്കുന്ന ശബ്ദത്തിൽ
കവിത ചൊല്ലിയിട്ടും
ഭക്ഷണങ്ങൾ കുപ്പത്തൊട്ടി
യിലിട്ടതല്ലാതെ
തിരിഞ്ഞു നോക്കിയില്ല
മനംനൊന്തകവിതയെ
രാവേറെ ചെന്നിട്ടും
വാടിവീണിട്ടും,
കണ്ടിട്ടും കാണാതെ
പോയവരും, പൗരപ്രമുഖരും
എന്തൊരു തിരക്കായിരുന്നു
ഒരു നോക്കു കാണാനും
തൊഴുതു വലംവെയ്ക്കാനും
കവിതയുടെ ശവമടക്കിന്.
വാടിവീണിട്ടും,
കണ്ടിട്ടും കാണാതെ
പോയവരും, പൗരപ്രമുഖരും
എന്തൊരു തിരക്കായിരുന്നു
ഒരു നോക്കു കാണാനും
തൊഴുതു വലംവെയ്ക്കാനും
കവിതയുടെ ശവമടക്കിന്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ