സന്ധ്യ കഴിഞ്ഞാണ്
സത്രത്തിലെത്തിയത്
വാതുറന്ന വ്യാഘ്രത്തെ
പോലൊരു ഗുഹ.
ഇരുട്ടിന്റെ കൂട്ടിൽനിന്നൊരു
പാട്ടുകേൾക്കുന്നു
പാട്ടുവരച്ച വൃത്തത്തിൽ
നിഴലാട്ടം
ഓർമ്മകൾക്ക് അമ്ലവീര്യം
നിഷ്ക്കളങ്കതയുടെ നഗ്നത
യുമായി
പൊരുൾതേടി ശിരസ്സിലൊരു
നദി
ആകാശച്ചരുവിൽ അങ്ങിങ്ങ്
സർപ്പപുളച്ചൽ
പുരാതന വാതിൽ തുറന്ന്
കയറി വരുന്നത് പ്രഭാതം
കൂടെ വന്ന വൃദ്ധന് ഞാൻ
പുത്രനായി
ഇനിയും കാത്തിരിക്കാൻ കാല
മില്ലെന്ന്
അന്വേഷിക്കാൻ ഇടവും
കൈവെള്ളയിൽ നാണയത്തുട്ട് -
കിട്ടിയതുപോലെ ചിരിക്കുന്നു
വൃദ്ധൻ
മണ്ണിനറിയാം വിത്തിന്റെ രഹസ്യം
പടുത്തുകെട്ടിയ ജീവിതച്ചുമരുകൾ
എത്ര വേഗമാണ് ഇടിഞ്ഞു വീഴുന്നത്
സത്രത്തിലെത്തിയത്
വാതുറന്ന വ്യാഘ്രത്തെ
പോലൊരു ഗുഹ.
ഇരുട്ടിന്റെ കൂട്ടിൽനിന്നൊരു
പാട്ടുകേൾക്കുന്നു
പാട്ടുവരച്ച വൃത്തത്തിൽ
നിഴലാട്ടം
ഓർമ്മകൾക്ക് അമ്ലവീര്യം
നിഷ്ക്കളങ്കതയുടെ നഗ്നത
യുമായി
പൊരുൾതേടി ശിരസ്സിലൊരു
നദി
ആകാശച്ചരുവിൽ അങ്ങിങ്ങ്
സർപ്പപുളച്ചൽ
പുരാതന വാതിൽ തുറന്ന്
കയറി വരുന്നത് പ്രഭാതം
കൂടെ വന്ന വൃദ്ധന് ഞാൻ
പുത്രനായി
ഇനിയും കാത്തിരിക്കാൻ കാല
മില്ലെന്ന്
അന്വേഷിക്കാൻ ഇടവും
കൈവെള്ളയിൽ നാണയത്തുട്ട് -
കിട്ടിയതുപോലെ ചിരിക്കുന്നു
വൃദ്ധൻ
മണ്ണിനറിയാം വിത്തിന്റെ രഹസ്യം
പടുത്തുകെട്ടിയ ജീവിതച്ചുമരുകൾ
എത്ര വേഗമാണ് ഇടിഞ്ഞു വീഴുന്നത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ