കവിതയുടെ കഴുക്കോലൂന്നി
മനസ്സെന്ന വള്ളത്തെ
കടലാസു വെള്ളത്തിലിറക്കി
കവിതയിലെ കറുത്തക്ഷരം പോലുള്ള
കുഞ്ഞിപ്പെണ്ണ്
കുളിക്കടവിലെ നനക്കല്ലിൽ
തുണികൾ കുനുകുനാ കുത്തിത്തിരുമി-
ക്കൊണ്ടിരുന്നു
കടവിൻ്റെ അരികുപറ്റി ഒരു നീർക്കോലി
നിട്ടാനീളത്തിൽ ഒരു വരവരച്ച്
ഓടിപ്പോയി
പുഴയിലേക്ക് കണ്ണാടി നോക്കിയിരിക്കുന്ന
തെങ്ങിൽ നിന്ന്
കൊട്ടതേങ്ങകൾ താഴേക്കുചാടി മുങ്ങാങ്കു-
ഴിയിട്ട്
മുകളിലേക്കുയർന്ന്ഓളങ്ങളിലാടിയാടിനീന്തി
പുഴയുടെ മധ്യത്തിലെത്തിയപ്പോൾ
കവിതയുടെ കഴുക്കോലു പൊട്ടി
ചുഴിയിൽപ്പെട്ട് വട്ടം കറങ്ങിയ കവിതയുടെ
വള്ളം
കടലാസു വെള്ളത്തിൽ നിന്ന് ഒലിച്ചുപോയി
കവിതയെ കരക്കടുപ്പിക്കാൻ കഴിയാതെ
കടലാസിൽ ഞാൻ കോറിയിട്ട കവിതാക്ഷര-
ങ്ങൾ
ചിതറിക്കിടന്നു അവിടവിടെ ഓരോന്നായ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ