തെറി വിളികളിലൂടെയും
അടിപിടി കളിലൂടെയുമാണ്
കുടിവെള്ളം വരുന്നതെന്ന്
അന്നാണ് ഞാനറിഞ്ഞത്
ശൂ.... വെച്ചു കളിക്കുന്ന
പൊതു പൈപ്പിനു മുന്നിൽ
പൊതുയോഗത്തിനുള്ള
ആൾക്കൂട്ടം
ബീവറേജിനു മുന്നിലെ
ആൾക്കൂട്ടത്തെപ്പോലെ
വരി തെറ്റാതെ ക്ഷമയോടെ
കാത്തിരിക്കുന്നു കുടങ്ങൾ
പ്രാക്കും, പിറുപിറുപ്പും
കരുവാളിച്ച മുഖങ്ങളും
കുത്തിനോവിക്കലും
ആർത്തനാദങ്ങളും
മനസ്സ് എത്രമാത്രം വെന്തു
വെന്തു നീറിയാലാണ്
തണുപ്പിൻ്റെ ഇത്തിരി ജലം
ലഭിക്കുന്നത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ