ഒരിക്കലൊരാൾ
അക്ഷരങ്ങളെ പെറുക്കിയെടുത്ത്
വരികളായി കോർത്തു വെച്ചു
ചേലിൽ ചേർത്തുവെച്ചവരികളുടെ
അറ്റത്തെത്തിയപ്പോൾ
അവിടെ ഒരു വഴിതുടങ്ങുന്നു
ഓരോവരിയിൽനിന്നും വഴിപുറപ്പെട്ട്
പല വഴികളായ് പരിണമിക്കുന്നു
വഴികൾക്ക് ശാഖയും, ഇലകളും വളരുന്നു
വളഞ്ഞവഴികൾ
പുളഞ്ഞ വഴികൾ
പിരിയൻ വഴികൾ
വഴിയുടെ അറ്റങ്ങളിൽ അഗാധഗർത്തം
വിശാലമാംപരപ്പ്
കുത്തനെകയറ്റം
അങ്ങനെ,
കവിയും
കവിതയുമുണ്ടായി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ