വെളുപ്പാൻ കാലത്തായിരിക്കണം
എന്നെ വിളിച്ചുണർത്താതെ
എന്നിൽ നിന്ന്
ഓർമകൾ ഇറങ്ങിപ്പോയത്
കട്ടിലിൽ കിടന്നുറങ്ങിയ ഞാൻ
കടത്തിണ്ണയിൽ നിന്നാണു പോലും
ഉണർന്നത്
രാവിലെ കട്ടൻ കുടിക്കുന്ന ഞാൻ
പട്ടയാണു പോലും കുടിച്ചത്
കാറ്റിനെ കൂടെക്കൂട്ടി
വെയിലിൻ്റെ തോളിൽ കൈയിട്ട്
ആടിയാടി നടന്നെന്ന്
ചുരത്തിൻ്റെ ചരിവിലെ
ചൂരൽക്കാടിൻ നിഴൽപറ്റി
അവളുടെ മനസ്സിലേക്ക്
നുഴഞ്ഞു കയറിയെന്ന്
പിന്നെ
ഏതു
പുലർകാലത്തായിരിക്കും
ഓർമകൾ തിരിച്ചു വന്നു
കട്ടിലിൽ
മൂടിപ്പുതച്ച്
കിടന്നിട്ടുണ്ടാകുക
അവളുടെ കട്ടൻ ചായയെ
പട്ടപോലെ
കുടിച്ചിറക്കിയിട്ടുണ്ടാവുക
.....................
കുറിപ്പ്
പട്ട = ചാരായം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ