അച്ഛൻ മരിച്ചപ്പോൾ
പൊട്ടിച്ചിരിച്ചുകൊണ്ട്
ആളുകളെ സ്വീകരിക്കുന്ന
ഒരു മകനെ ഞാനിന്നലെ -
കണ്ടു.
ദു:ഖത്തിൻ്റെ ഘനീഭാവം
എങ്ങുമില്ല
എത്ര ലാഘവത്വം
നെഞ്ചുരുക്കമില്ലാത്ത
സ്ഫടികച്ചിരി
കടം കൊണ്ട ദുഃഖം പോലും
ഇടമില്ല മുഖത്തണിയാൻ
ഇന്ന്;
അച്ഛൻ മരിച്ചപ്പോൾ
നെഞ്ചിലൊരു ഭാരം
നഞ്ചു കഴിച്ചതു പോലൊരു -
തളർച്ച
ഹൃദയത്തിൽ പൊട്ടുന്ന
അസ്ഥിയുടെ ഒച്ച
ചിരിക്കാനൊന്നു ശ്രമിച്ചാൽ
ഉടഞ്ഞുപോകും കണ്ണീർക്കുടം
അയഞ്ഞു പോകുന്നു
കരുണയുടെ കൈ സ്പർശം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ